ChuttuvattomCrimeIdukki

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

നെടുങ്കണ്ടം: പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പോക്സോ കേസില്‍ വിധി വരുന്നതിന് മുന്‍പ് മുങ്ങിയ പ്രതിയാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്. കോടതിയെ കബളിപ്പിച്ച് വിധി പ്രഖ്യാപനത്തിന് മുന്‍പ് മുങ്ങിയതോടെ കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി വിചാരണ പൂര്‍ത്തിയായി വിധി പ്രഖ്യാപിക്കാന്‍ തീയതി തീരുമാനിച്ചതിന്റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. ഇതിന് പുറമെ മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയും നല്‍കി. നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടി (56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്നും നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ നെടുങ്കണ്ടം എസ്.ഐ ടി.എസ്.ജയകൃഷ്ണന്‍, എസ്.ഐ ബിനോയി എബ്രാഹം, എന്‍.ആര്‍.രജ്ഞിത്ത്, അരുണ്‍ കൃഷ്ണ സാഗര്‍, ആര്‍.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചതോടെ കര്‍ണാടകയിലെ കുടകില്‍ എത്തി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാത്തുക്കുട്ടി കുടകിലുള്ള ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കുടകിലെ പാറമടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!