National

ഉള്ളി കിലോയ്ക്ക് 25 രൂപയ്ക്ക് വില്‍ക്കാന്‍ കേന്ദ്രം; ചില്ലറ വില 78 രൂപ കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുകയാണ്. തക്കാളിക്ക് ശേഷം ഉള്ളിയാണ് ഉത്സവ സീസണില്‍ പോക്കറ്റ് കീറാന്‍ കാരണമാകുന്നത്. ചില്ലറ വിപണിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില ഇരട്ടിയായാണ് കുതിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും കിലോയ്ക്ക് 30-35 രൂപയായിരുന്നു. എന്നാല്‍ ഒരാഴ്ചകൊണ്ട് ഇത് 60-80 രൂപയായി ഉയര്‍ന്നു. വില വര്‍ധന കാരണം കയറ്റുമതിക്ക് സര്‍ക്കാര്‍ തറ വില നിശ്ചയിച്ചിട്ടുണ്ട്. വിതരണവും ഡിമാന്‍ഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പെടാപാട് പെടുകയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്ക്കുന്നുണ്ട്. ഉത്സവ വേളകളില്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഉള്ളി ലഭ്യമാക്കുന്നതിനായി, ദേശീയ സര്‍ക്കാര്‍ ഇപ്പോള്‍ നഗരങ്ങളില്‍ കിലോഗ്രാമിന് 25 രൂപ വിലക്കുറവില്‍ ഉള്ളി വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ബഫര്‍ സ്റ്റോക്കിന്റെ സഹായത്തോടെയാണ് സര്‍ക്കാര്‍ ഉള്ളി കിലോയ്ക്ക് 25 രൂപ കിഴിവില്‍ വില്‍ക്കുന്നത്. ഇതിനായി 170-ലധികം നഗരങ്ങളിലെ മാര്‍ക്കറ്റുകളിലും 685 കേന്ദ്രങ്ങളിലും ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ടണ്‍ ഉള്ളി ഇതിനായി പ്രതേകം എത്തിച്ചിട്ടുണ്ട്.ദില്ലി- എന്‍സിആര്‍, ജയ്പൂര്‍,ലുധിയാന, വാരണാസി, ശ്രീനഗര്‍ എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളില്‍ ഇപ്പോള്‍ മൊബൈല്‍ വാനുകള്‍ വഴി നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) ഉള്ളി വിലക്കിഴിവില്‍ വില്‍ക്കുന്നു. ഭോപ്പാല്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഉള്ളിയുടെ ചില്ലറ വില്‍പനയ്ക്കായി മൊബൈല്‍ വാനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!