Idukki

കള്ളനോട്ട് കേസിലെ പ്രതികളുമായി പൊലീസിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഇടുക്കി:കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്‍റെ തെളിവെടുപ്പ് പൂര്‍ത്തിയായി.നോട്ട് പ്രിന്‍റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂര്‍, കട്ടപ്പന, തങ്കമണി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. നോട്ടടിച്ച്‌ ഇടപാട് നടത്തിയിരുന്ന മുഖ്യ പ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി ശ്യാം ശശി, ഇടപാടുകാരായ ഇടുക്കി സ്വദേശി ദീപു ബാബു, ചുനക്കര സ്വദേശി രഞ്ജിത്ത്, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസ്, ചാരുംമൂട് താമരക്കുളം സ്വദേശി ലേഖ എന്നിവരുമായാണ് നൂറനാട് സിഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. മാവേലിക്കര കോടതിയില്‍ റിമാന്‍റിലായിരുന്ന പ്രതികളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൊല്ലത്ത് നിന്നും നോട്ടടിക്കുവാനുള്ള പ്രിന്‍ററും, സ്കാനറും വാങ്ങിയ കട, ശ്യാം ശശി ജോലി ചെയ്തിരുന്ന വാളകത്തെ പ്രിന്‍റിംഗ് പ്രസ്സ്, നോട്ടടി നടത്തിയ വാളകത്തെ ഉഷസ് ലോഡ്ജ്, കൊല്ലം നെല്ലിമുക്കിലും കരുന്നാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ഓച്ചിറ എന്നിവിടങ്ങളിലുള്ള വാടക വീടുകള്‍ എന്നിവിടങ്ങളിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ദീപു ശശിയ്ക്ക് ഷംനാദ് പണം കൈമാറിയ കടപ്പന ബസ് സ്റ്റാന്‍റിലെത്തിയ പൊലീസ് സംഘം ഇയാളുടെ തങ്കമണിയിലുള്ള വീട്ടിലും പരിശോധാന നടത്തി. ക്ലീറ്റസിന്‍റെ വീട്ടിലും, ചുനക്കര കോമല്ലൂരിലുള്ള രഞ്ജിത്തിന്‍റെ ഹോട്ടലിലും വീട്ടിലും പൊലീസിന്‍റെ പരിശോധനയും തെളിവെടുപ്പും നടന്നു. ചെറിയ തുകയ്ക്ക് സാധനം വാങ്ങി 500 ന്‍റെ നോട്ടുകള്‍ മാറിയെടുത്തിരുന്ന ലേഖയുടെ വീട്ടില്‍ അന്വേഷണത്തിന്‍റെ ആദ്യ ദിവസം റെയ്ഡ് നടത്തുകയും കളളനോട്ടുകള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദീപു ബാബുവിന്‍റെ വീട്ടില്‍ നിന്നും രഞ്ജിത്തിന്‍റെ ഹോട്ടലില്‍ നിന്നും രണ്ട് കള്ളനോട്ടുകള്‍ വീതം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നോട്ടടിച്ചിരുന്ന എറണാകുളത്തെ ലോഡ്ജില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തുമെന്നും സി. ഐ ശ്രീജിത്ത് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!