ChuttuvattomCrimeIdukki

കഞ്ചാവ് കടത്ത് കേസ്; പ്രതികൾക്ക് നാല് വർഷം കഠിന തടവും പിഴയും

തൊടുപുഴ: കഞ്ചാവ് കടത്തുന്നതിനിടെ  പിടിയിലായ  പ്രതികൾക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചങ്ങനാശേരി നെടുംകുന്നം നെടുമണ്ണി പുളിമൂട്ടിൽ  ജിജോ പി. സണ്ണി (42), ഉത്തമപാളയം താഴെ ഗൂഢല്ലൂർ സ്വദേശി അൻപഴകൻ (59) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

2018 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. കുമളി എക്സൈസ് ചെക്ക് പോസ്റ്റിന് മുന്നിലൂടെ 2.25 കിലോ ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടറായിരുന്ന അൽഫോൻസ് ജേക്കബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.യു. സണ്ണി, പ്രിവന്റീവ് ഓഫീസർ ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. അനിൽ, ജോസി വർഗീസ്, മാഹിൻ സലീം, എസ്. സൈനുദീൻകുട്ടി എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടുപിടിച്ചത്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.എൻ. ശിവപ്രസാദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!