Kudayathoor

കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ…..

 

തൊടുപുഴ: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവല-തെക്കുംഭാഗം റോഡിലുളള ഗ്രാമീണ കുടിവെളള പദ്ധതിയുടെ ടാങ്കിനാണ് കേടുപാട് സംഭവിച്ചത്. ഇതിനു താഴെ 150-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ ഈ പ്രദേശത്തുണ്ടായ മിന്നൽ വ്യാപക നാശം വിതച്ചിരുന്നു. ടാങ്കിനും മിന്നലിലാണ് തകരാറുണ്ടായതെന്നാണ് സംശയിക്കുന്നത്. പുളിയമ്മാക്കൽ ബിനോ ജോസഫ് ജല അഥോറിറ്റിക്ക് നൽകിയ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് 2019-ലാണ് കമ്മീഷൻ ചെയ്തത്. ഉയരമുളള പ്രദേശമായതിനാൽ ഇവിടേക്ക് ആളുകൾ വരാറില്ലാത്തതിനാൽ സംഭവം ആരുടെയും ശ്രജദ്ധയിൽപ്പെട്ടിരുന്നില്ല.

കഴിഞ്ഞദിവസം ഇവിടെ എത്തിയവരാണ് ടാങ്കിന്‍റെ അടിഭാഗത്ത് വിളളൽ കണ്ടതെന്ന് സമീപവാസിയായ ബിജു പുളിയമ്മാക്കൽ പറഞ്ഞു. ടാങ്ക് പരിശോധിച്ചതായും അപകടാവസ്ഥ ഇല്ലെന്നും അറ്റകുറ്റപ്പണിക്കുളള നടപടി ആരംഭിച്ചതായും ജല അഥോറിട്ടി അസി. എൻജിനിയർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!