ChuttuvattomCrimeIdukki

യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ

ഇടുക്കി: ഭാര്യയുടെ ക്വട്ടേഷൻ സംഘം വീട്ടിൽ ഉറങ്ങി കിടന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കേസിലെ മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്തതായി വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ത് കുമാർ അറിയിച്ചു. കേസിൽ ആകെ ഏഴു പ്രതികൾ അറസ്റ്റിലായി. വണ്ടിപ്പെരിയാർ വള്ളക്കടവ് കരിങ്കുന്നം വീട്ടിൽ അബ്ബാസിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ മുംബൈ, ബംഗളുരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾകൂടി കണ്ടെടുത്ത് അന്വേഷണം പൂർത്തിയാക്കുമെന്നു ഹേമന്ത്കുമാർ പറഞ്ഞു.സെപ്റ്റബർ 16നാണ് കേസിനാസ്പദമായ സംഭവം. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയിൽ അബ്ബാസിനെയാണ് ഭാര്യയുടെ നിർദ്ദേശ പ്രകാരം പ്രതികൾ വീട്ടിൽ കയറി വെട്ടിയത്.അർധരാത്രി ഒന്നരയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ ഉറങ്ങിക്കിടന്ന അബ്ബാസിനെ വെട്ടിയത്. അവസാനം അറസ്റ്റിലായ പ്രതികളായ ഷമീർ അബ്ബാസിൻരെ വായിൽ തുണി തിരുകി കയറ്റുകയും , ശിവപ്രസാദ് കത്തി കൊണ്ട് അബ്ബാസിനെ കുത്തുകയും ചെയ്തു. അഷീറ ബീവിയുടെ സഹോദരനായ ഷാഹുൽ ഹമീദാണ് ഇവർക്ക് ആവശ്യമായ പണവും നിർദേശങ്ങളും നൽകിയത്.

Related Articles

Back to top button
error: Content is protected !!