CrimeIdukki

കഞ്ചാവ് വലിക്കാൻ ഒത്തുകൂടിയ സംഘം അറസ്റ്റിൽ

തൊടുപുഴ: വിദേശത്തുനിന്ന ് അവധിക്കു വന്ന യുവാവുൾപ്പെടെ കഞ്ചാവിന്‍റെ ലഹരി നുകരാൻ ഒത്തുകൂടിയ അഞ്ചംഗസംഘം പോലീസിന്‍റെ പിടിയിലായി. തൊടുപുഴ ചുങ്കത്തെ ബിവറേജ് ഒൗട്ട്‌ലെറ്റിനു സമീപത്തുനിന്നാണ് ഇവരെ തൊടുപുഴ ഗ്രേഡ് എസ്ഐ പി.എ. തോമസും സംഘവും അറസ്റ്റ് ചെയ്തത്.  മദ്യവിൽപ്പനശാലയിൽനിന്നു മദ്യം വാങ്ങിയശേഷം വിദേശത്തുനിന്നു വന്ന സുഹൃത്തുമായി സൗഹൃദം പങ്കിടാൻ കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.  കരിന്പൻ പൂവത്തിങ്കൽ ജോബിൻ ജോയി (20), കരിന്പൻകാനം കമ്മത്തുകുടിയിൽ കെ.യു.സലാം(28), ഉപ്പുതോട് ചാലിസിറ്റി കല്ലുങ്കൽ സുമേഷ് സജി (30), കരിന്പൻകാനം പള്ളിയാടിയിൽ ജസ്റ്റിൻ ജയിംസ് (28), മണിപ്പാറ അട്ടിപ്പള്ളം പുളിക്കൽ എബിൻ അഗസ്റ്റിൻ (29) എന്നിവരാണ് അറസ്റ്റിലായത്.  വിദേശത്ത് ജോലി ചെയ്യുന്ന കരിന്പിൻകാനം സ്വദേശിയായ യുവാവ് നാട്ടിലെത്തുന്നതിന് മുന്പ് കഞ്ചാവിന്‍റെ ലഹരി എന്തെന്ന് ആദ്യമായി അറിയാനൂള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടർന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയിൽ എത്തി. സുഹൃത്തിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി കഞ്ചാവ് പൊതികളുമായാണ് കൂട്ടുകാർ യുവാവിനെ സ്വീകരിക്കാനെത്തിയത്. പിന്നീട് കഞ്ചാവ് വലിക്കുന്നതിനിടെ കൈയോടെ പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികൾ പൊട്ടിച്ച് നിലത്ത് വിതറിയെങ്കിലും അഞ്ച് ഗ്രാം ലഹരിമരുന്ന് ഇവരിൽനിന്നു കണ്ടെടുത്തു. ലഹരിക്കേസിൽ അകപ്പെട്ടതോടെ യുവാവിന്‍റെ വിദേശത്തേയ്ക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ഇയാളുടെ കുടുംബം.  ഇതിനു പുറമെ മുട്ടം ബസ് സ്റ്റൻഡിലെ കടയിൽനിന്ന് പരസ്യമായി കഞ്ചാവ് വലിച്ച അന്യസംസ്ഥാന തൊഴിലാളിയെ ഡിവൈഎസ്പി സ്ക്വാഡ് ബലപ്രയോഗത്തിലുടെ പിടികൂടി

Related Articles

Back to top button
error: Content is protected !!