ChuttuvattomCrimeIdukki

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ യുവതിക്ക് നാല് വർഷം കഠിനതടവും 50,000രൂപ പിഴയും

തൊടുപുഴ:  കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതിയായ യുവതിയ്ക്ക് നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും. ബോഡിനായ്ക്കനൂർ ചൂക്കര തെരുവ് കുല്ലയ്പാളയം പങ്കജം സ്‌കൂളിന് സമീപം താമസിക്കുന്ന ജോതിയെയാണ് (45) തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

2017 സെപ്തംബർ 23നാണ് കേസിനാസ്പദമായ സംഭവം. രാജകുമാരി സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ മുൻവശത്ത് നിന്നും 1.8 കി.​ഗ്രാം കഞ്ചാവുമായി  ജോതി പിടിയിലായത്. രാജാക്കാട് സബ് ഇൻസ്‌പെക്ടറായിരുന്ന പി.ഡി. അനൂപ് മോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അടിമാലി പോലീസ് ഇൻസ്‌പെക്ടറായിരുന്ന സി.കെ. സാബു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!