Karimannur

തട്ടുകട ഉടമയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

കരരിമണ്ണൂര്‍: തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയായ സ്ത്രീയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. പന്നൂര്‍ തച്ചാമഠത്തില്‍ ജയനെയാണ് (32) കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പുളിക്കത്തൊട്ടിൽ ബീനയ്ക്കാണ് കുത്തേറ്റ്. ബീനയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3 ഓടെയാണ് സംഭവം. പന്നൂര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം തട്ടുകട നടത്തുകയാണ് ബീന.

ഇവരുടെ കടയ്ക്ക് സമീപം ജയന്‍ ലോട്ടറി വില്‍പന നടത്തുന്നുണ്ട്. ബീനയുടെ തട്ടുകടയില്‍ നിന്ന് ആരോ ചായ വാങ്ങി കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുന്ന് കുടിച്ചു. ഇതില്‍ അല്പം നിലത്തു വീണു കിടന്നു. ജയന്‍ രാത്രിയില്‍ കിടക്കുന്നത് കാത്തിരിപ്പു കേന്ദ്രത്തിലാണ്. താന്‍ കിടക്കുന്ന സ്ഥലത്ത് ചായ വീഴ്ത്തി എന്നാരോപിച്ച്‌ ബീനയെ ആക്രമിക്കുകയും ഇവരെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. പിന്നീട് കത്തി ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. ഇത് തടയുന്നതിനിടെ ബീനയുടെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. ബീനയുടെ മൊഴി രേഖപ്പെടുത്തി കരിമണ്ണൂര്‍ പൊലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!