Thodupuzha

പഴയമറ്റം – ഒറ്റല്ലൂർ – കരിങ്കുന്നം റൂട്ടിലെ അപകടകരമായ കുഴികൾ നികത്തണമെന്ന ആവശ്യം ശക്തം

മുട്ടം: പഴയമറ്റം – ഒറ്റല്ലൂർ – കരിങ്കുന്നം റൂട്ടിലെ അപകടകരമായ കുഴികൾ നികത്തണമെന്ന ആവശ്യം ശക്തം. ഒറ്റല്ലൂർ പാലത്തിന് സമീപത്തും മറ്റു ചിലയിടങ്ങളിലും ടാറിംഗും മെറ്റലും ഇളകി റോഡിൽ വലിയ ഗർത്തങ്ങളാണുണ്ടായിരിക്കുന്നത്. മഴ ശക്തമായാൽ ടാറിംഗും മെറ്റലും കൂടുതൽ ഇളകാൻ സാധ്യത ഏറെയാണ്.ചെറുതും വലുതുമായ അനേകം വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്നുപോകുന്നത്. ഇടുക്കി -മൂലമറ്റം- മുട്ടം ഭാഗത്തുനിന്ന് തൊടുപുഴ നഗരത്തിൽ എത്താതെ കരിങ്കുന്നം ഭാഗത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന മാർഗമാണിത്. ഇതുവഴി രാത്രിയിൽ വരുന്നവരുടേയും പരിചയമില്ലാത്തവരുടേയും വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. തൊട്ടടുത്ത് എത്തുന്പോഴാണ് കുഴികൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്.കുഴിയിൽ വീഴാതിരിക്കാൻ മുന്നിൽപോകുന്ന വാഹനങ്ങൾ വേഗം ബ്രേക്ക് ചെയ്യുന്പോൾ പിന്നിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും പതിവാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!