ആസിഡ് അക്രമം:പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു
മുട്ടം: ഇല്ലിചാരി സ്വദേശിനി വാഴമലയില്‍ സോനയെ(25)ക്ക് നേരെ ആസിഡ് ആക്രമണം നടത്തി മാരകമായി പരിക്ക് ഏല്പിച്ച സംഭവത്തിലെ പ്രതിയായ സോനയുടെ ഭർത്താവിനെ 14 ദിവസം പീരുമെട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.45 മണിയോടെയാണ് കേസിന് ആസ്പദസമായ സംഭവം.
ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സോന തലയനാട് മഞ്ഞപ്രയിലെ പരിചയത്തിലുള്ള വീട്ടില്‍ കഴിഞ്ഞു വരവേയാണ് ആസിഡ് ആക്രമണം നടത്തിയത്. വീടുകളില്‍ ഹോം നഴ്‌സായി ജോലിയ്ക്ക് നില്‍ക്കുകയായിരുന്നു സോനയും രാഹുൽ രാജും തമ്മിലുള്ള വിവാഹ മോചന കേസ് കുടുംബക്കോടതിയില്‍ടക്കുകയാണ് . ഇതിനിടയിലും നിരന്തരം രാഹുൽ സോനയുമായി വഴക്കിടുമായിരുന്നു എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ചയിലും ഇവര്‍ ജോലിയ്ക്കു നിന്ന വീട്ടില്‍ച്ചെന്ന് രാഹുല്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് സോന തലയനാട് മഞ്ഞപ്രയിലെ പരിചയത്തിലുള്ള വീട്ടിലേക്ക് താൽക്കാലികമായി മാറിയത്. മഞ്ഞപ്രയിലെ വീട്ടിൽ എത്തിയ രാഹുൽ അരയിൽ കരുതിയ കുപ്പിയിലെ ആസിഡ് സോനക്ക് നേരെ ഒഴിക്കുകയായിരുന്നു. സോനയുടെ
ശരീരത്തിന്റെ 40 ശതമാനം ഭാഗത്ത് മാരകമായി പൊള്ളൽ ഏറ്റിരുന്നു. ആക്രമണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട രാഹുലിനെ മുട്ടം പൊലീ1സ് തിങ്കൾ രാവിലെ 11 മണിയോടെ ടൗണിലെ ബാറിനു സമീപത്തു നിന്ന് പിടി കൂടിയിരുന്നു.