Thodupuzha

ചിന്നാര്‍ പാലം; റപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് ഉത്തരവ്‌

തൊടുപുഴ: ചിന്നാർ പുഴയ്ക്കു കുറുകെയുള്ള വീതി കുറഞ്ഞ നടപ്പാലത്തിന്‍റെ കൈവരിയുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ ജില്ലാ ഭരണകൂടം അടിയന്തരമായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവ് നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് ചിന്നാർ പുഴയ്ക്ക് കുറുകെ നിർമിച്ച പാലം 2006ലാണ് ആദ്യം തകർന്നത്. പിന്നീട് മുളകൊണ്ട് താത്കാലിക പാലം നിർമിച്ചു. 2015 ലാണ് പുതിയ പാലം നിർമിച്ചത്. 2018ലെ പ്രളയത്തിൽ പാലത്തിന്‍റെ കൈവരി തകർന്നു. നിരവധി സ്കൂൾ കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്ന പാലത്തിന്‍റെ കൈവരി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles

Back to top button
error: Content is protected !!