Kerala

മാസപ്പടിയില്‍ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു , അഴിമതിക്കാരെ തുറങ്കലില്‍ അടയ്ക്കും : നരേന്ദ്രമോദി

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിലെത്തി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. മാസപ്പടി വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു. മാസപ്പടി കേസ് പുറംലോകമെത്തിയത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലം. കരുവന്നൂരും മാസപ്പടിയും വച്ച് സിപിഐഎമ്മിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും. സ്വണ്ണക്കടത്തില്‍ പ്രതികളെ സംരക്ഷക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി നടത്തിയവരെ തുറങ്കലില്‍ അടയ്ക്കും. ഇടത് വലത് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിക്കുന്നു. ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. വര്‍ക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും ഒരു വ്യത്യാസവും ഇല്ലെന്ന് പറഞ്ഞ മോദി രണ്ട് പേരും അഴിമതിക്കാരാണെന്നും അഴിമതി നടത്താന്‍ മത്സരിക്കുന്നവരാണെന്നും രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമുണ്ടായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാട്ടാക്കടയിലെത്താന്‍ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Related Articles

Back to top button
error: Content is protected !!