Kerala

മദ്യനയത്തില്‍ എക്‌സൈസ് നോക്കുകുത്തിയായി, ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിക്കുന്നു: സതീശന്‍

തിരുവനന്തപുരം : മദ്യനയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞ പച്ചക്കള്ളം പൊളിഞ്ഞപ്പോള്‍ അത് ന്യായീകരിക്കാന്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ടൂറിസം ഡയറക്ടറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പ് മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറക്കിയത് ഇതിന്‍റെ ഭാഗമായാണെന്നും സതീശന്‍ വിമര്‍ശിച്ചു. മേയ് 21ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിന് പിന്നാലെ മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് തീരുമാനമെടുത്തു. ഇതിന്‍റെ ഭാഗമായാണ് എറണാകുളത്ത് ബാറുടമകളുടെ കമ്മിറ്റി കൂടി പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ മദ്യനയത്തില്‍ ഇളവുണ്ടാകില്ലെന്ന് ബാറുടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖയില്‍ വ്യക്തമായി പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. ടൂറിസം വകുപ്പ് മദ്യനയം തീരുമാനിക്കുന്നതില്‍ അമിത ഇടപെടല്‍ നടത്തി. എക്‌സൈസ് വകുപ്പ് തീരുമാനിക്കേണ്ട കാര്യം കൂടി ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണ്. എക്‌സൈസ് വകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും സതീശന്‍ വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, പിണറായിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. എസ്പിയെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. എസ്എച്ച്ഒയെ നിയന്ത്രിക്കുന്നത് ഏരിയാ കമ്മിറ്റി നേതാക്കന്മാരാണെന്നും സതീശന്‍ വിമര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!