Thodupuzha

അറക്കുളം പഞ്ചായത്തിലെ വനിതാ ജൂണിയർ സൂപ്രണ്ടിനോട് അപമര്യാദയായി പെരുമാറിയതായി പരാതി

തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ വനിതാ ജൂണിയർ സൂപ്രണ്ടിനോട് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർബന്ധിത പിരിവ് ആവശ്യപ്പെട്ട് അപമര്യാദയായി പെരുമാറിയതായി പരാതി.

സംഭവത്തിൽ പരാതിയെത്തുടർന്ന് കാഞ്ഞാർ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഒരു യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിരിവ് ചോദിച്ചെത്തുകയായിരുന്നു. ഓഫീസ് ജോലികർ തീർക്കുന്ന തിരക്കിലായിരുന്നതിനാൽ ജൂണിയർ സൂപ്രണ്ട് പിന്നീട് വരാനാവശ്യപ്പെട്ടു. ഇവർ പോകാതെ നിന്നതോടെ ചെറിയ തുക ഇവർക്ക് കൊടുത്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന വ്യക്തി അപമര്യാദയോടെ പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

അരമണിക്കൂറോളം ഇവർ സ്ഥാപനത്തിലെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തി വാക്കു തർക്കത്തിലേർപ്പെട്ടതോടെ ജൂണിയർ സൂപ്രണ്ട് മൊബൈലിൽ ഇവരുടെ സംഭാഷണം ചിത്രികരിക്കാൻ തുടങ്ങി. ഇതോടെ ഇവർ ഭീഷണി മുഴക്കി ഇറങ്ങി പോകുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും കാഞ്ഞാർ പോലീസിൽ ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!