ChuttuvattomMuttom

നാല്‍ക്കാലികളുടെ കേന്ദ്രമായി മുട്ടം പോളിടെക്നിക്ക്

തൊടുപുഴ: മുട്ടം പോളി ടെക്നിക്ക് കോളജിലെ പുല്ലും കാടും വെട്ടിമാറ്റുന്നതിന് പകരം അതിന്റെ പേരില്‍ മാസങ്ങളായി ഇവിടെ പോത്ത്, എരുമ കിടാവുകളുടെ വളര്‍ത്തുന്നതായി പരാതി. കാമ്പസ് കോമ്പൗണ്ടില്‍ ആക്രമാസത്തരാകുന്ന നാല്‍ക്കാലികള്‍ കോളജിലെ കുട്ടികള്‍ക്ക് മാത്രമല്ല കോളേജ് ക്വാര്‍ട്ടേസില്‍ താമസിക്കുന്ന അധ്യാപകരുടെ പത്തോളം വരുന്ന കുട്ടികളുടെ ജീവന് വരെ ഭീഷണിയാണ്. കോളജ് വര്‍ക്ക് ഷോപ്പിലെ സ്റ്റാഫാണ് നാല്‍ക്കാലി വളര്‍ത്തലിന് പിന്നിലെന്ന് പരാതിയുണ്ട്. കോളജ് അധികാരികളുടെ മൗന അനുവാദമില്ലാതെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയില്ലെന്ന ആരോപണവും ശക്തമാണ്.
ഇപ്പോള്‍ കോളജില്‍ നടക്കുന്ന കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ പണി നടക്കുന്ന ഇതേ കെട്ടിടത്തില്‍ തന്നെയാണ് താമസിക്കുന്നത്. കോളജ് ക്യാമ്പസിലെ ക്വാര്‍ട്ടേസില്‍ സ്റ്റാഫും കുട്ടികളും താമസിക്കുമ്പോള്‍ അതിഥി തൊഴിലാളികളെ ക്യാമ്പസില്‍ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിഥി തൊഴിലാളികളുടെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് കോളജിലെ ക്വാര്‍ട്ടേസില്‍ താമസിക്കുന്ന വനിതാ സ്റ്റാഫിന്റെയും പത്തോളം വരുന്ന കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!