Thodupuzha

പരിയാരം-ചീനിക്കുഴി റോഡ് കുണ്ടും കുഴിയുമായി

ചീനിക്കുഴി: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായ പരിയാരം-ചീനിക്കുഴി റോഡ് കുണ്ടും കുഴിയുമായി. ഇതുമൂലം വാഹനയാത്രികരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഇതുവഴി 20-ഓളം ബസ് സർവീസ് നടത്തുന്നുണ്ട്. മങ്കുഴിപള്ളി, ക്ഷേത്രം, മുസ്ലിംപള്ളി എന്നീ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സ്ഥിതിചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡ് തകർന്നതോടെ ആളുകൾ വലിയ ദുരിതത്തിലാണ്.
റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ജോർജ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജിജി വാളിയംപ്ലാക്കൽ, ജെറാൾഡ് തടത്തിൽ, അഗസ്റ്റിൻ ചെന്പകശേരിൽ, ജിസ് വരിക്കമാക്കൽ, ലംബൈ കോട്ടയിൽ, ജിമ്മി തടത്തിൽ,ജോമി കാണക്കാലി, അസീസ് പ്ലാത്തോട്ടം, രാജേഷ് പുത്തൻപുര, ബെന്നി കമുകുംപുഴ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!