Thodupuzha

കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ

മുട്ടം: തുടങ്ങനാട് പഴയമറ്റം ഭാഗത്ത് കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ. സമീപത്തെ ഇല്ലിചാരി മലയിൽ നിന്നാണ് കൃഷിയിടങ്ങളിലേക്ക് കുരങ്ങ് എത്തുന്നത്. വാഴ, ചക്ക ,കപ്പ, ചേന തുടങ്ങിയ കൃഷികൾ കുരങ്ങ് നശിപ്പിക്കുന്നു. റബർ ടാപ്പിംഗ് കഴിഞ്ഞ് ചിരട്ടയിലുള്ള പാൽ കമഴ്ത്തി കളയുന്നു.

കുരങ്ങ് ശല്യം കാരണം കൃഷി ചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പഴയമറ്റത്തെ കർഷകർ. വളർത്തുമൃഗങ്ങളേയും കുരങ്ങുകൾ ആക്രമിക്കുന്നത് പതിവാണ്.

പശുവിനെ കെട്ടിയിട്ടാൽ അഴിച്ചു വിടുന്നതും കുരങ്ങന്‍റെ വിക്രിയയാണ്. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ തുരത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

Related Articles

Back to top button
error: Content is protected !!