സമ്പൂർണ കുടിവെള്ള പദ്ധതി: പൈപ്പിടൽ തുടങ്ങി; തടസ്സവാദവുമായി വനം വകുപ്പ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/2130679-untitled-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: മുട്ടത്ത് നിന്നും ആരംഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ തുടങ്ങി. ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും എം.വി.ഐ.പി യുടെ പ്രദേശത്തുകൂടിയാണ് പൈപ്പിടൽ ആരംഭിച്ചത്.തുടർന്ന് നിർദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെ വനം വകുപ്പ് തടസ്സവുമായി വന്നു. വനം വകുപ്പിന് കൈമാറിയിട്ടുള്ള സ്ഥലത്ത് നിർമാണ പ്രവർത്തികൾ നടത്താൻ യാതൊരു അനുമതിയും വനംവകുപ്പ് നൽകിയിട്ടില്ലെന്ന് വനം വകുപ്പ് പറഞ്ഞു. പരിവാഹൻ പോർട്ടലിൽ അപേക്ഷ നൽകി വേണം അനുമതി വാങ്ങാൻ.
എന്നാൽ നിർദിഷ്ട വനഭൂമി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നിയമിച്ചിട്ടുള്ള സെറ്റിൽമെൻ്റ് ഓഫീസറായ അർ.ഡി.ഒ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി നൽകുകയും ചെയ്തിതിരുന്നു. ഈ അനുമതിയുടെ അടിസ്ഥാനത്തിലാണ് ജലവകുപ്പ് പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചത്. പോർട്ടലിൽ അപേക്ഷ നൽകി അനുമതി വാങ്ങണമെങ്കിൽ മാസങ്ങളുടെ കാലതാമസം വേണ്ടിവരും. ഇത് നിലവിലെ പദ്ധതി തടസ്സപ്പെടാൻ കാരണമായേക്കും.
എം.വി.ഐ.പി ഭൂമി വനഭൂമി ആയി മാറിയാലും ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങളിൽ യാതൊരു തടസ്സവും ഉണ്ടാകില്ല എന്നായിരുന്നു അധികാരികളുടെയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റേയും ഭാഷ്യം. എന്നാൽ ഇതിന് വിപരീതമായാണ് സംഭവിച്ചിട്ടുള്ളത്. ഇത് നിർദിഷ്ട വനഭൂമിയുടെ അതിരുകളിൽ താമസിക്കുന്ന ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കുടിവെള്ള പദ്ധതി തടസ്സപ്പെടുത്തുന്ന വനം വകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)