ChuttuvattomThodupuzha

പദ്ധതികൾക്ക് അന്തിമ അനുമതി നൽകണം: ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: മുൻ സർക്കാറിന്‍റെ കാലത്ത് തത്ത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അനുമതി നൽകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി. 12ഓളം പദ്ധതികൾ ഈ വിധത്തിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ തത്ത്വത്തിൽ അനുമതി ലഭിച്ച പദ്ധതികളിൽ വിജയപുരം-ഊന്നുകൽ പദ്ധതിയും പഴനി-ശബരിമലയും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആലുവ-മൂന്നാർ പദ്ധതിയും ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. തീർത്തും വ്യത്യസ്തമായ മൂന്ന് മേഖലയിലൂടെയാണ് പ്രസ്തുത റോഡുകൾ കടന്നുപോകുന്നത്.

പദ്ധതികളുടെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അഭ്യർഥിച്ചു. എന്നാൽ, ഈ സർക്കാറിന്‍റെ കാലത്ത് ഒരു പദ്ധതിക്കും പുതിയതായി ദേശീയപാത അംഗീകാരം നൽകിയിട്ടില്ലെന്നും നയപരമായി വ്യത്യസ്തമായ തീരുമാനം കൈക്കൊള്ളുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി എം.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!