പദ്ധതികൾക്ക് അന്തിമ അനുമതി നൽകണം: ഡീൻ കുര്യാക്കോസ് എംപി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/deen-kuriakkose.jpeg?resize=780%2C448&ssl=1?v=1670391726)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുൻ സർക്കാറിന്റെ കാലത്ത് തത്ത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അനുമതി നൽകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി. 12ഓളം പദ്ധതികൾ ഈ വിധത്തിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ തത്ത്വത്തിൽ അനുമതി ലഭിച്ച പദ്ധതികളിൽ വിജയപുരം-ഊന്നുകൽ പദ്ധതിയും പഴനി-ശബരിമലയും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആലുവ-മൂന്നാർ പദ്ധതിയും ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. തീർത്തും വ്യത്യസ്തമായ മൂന്ന് മേഖലയിലൂടെയാണ് പ്രസ്തുത റോഡുകൾ കടന്നുപോകുന്നത്.
പദ്ധതികളുടെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അഭ്യർഥിച്ചു. എന്നാൽ, ഈ സർക്കാറിന്റെ കാലത്ത് ഒരു പദ്ധതിക്കും പുതിയതായി ദേശീയപാത അംഗീകാരം നൽകിയിട്ടില്ലെന്നും നയപരമായി വ്യത്യസ്തമായ തീരുമാനം കൈക്കൊള്ളുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി എം.പി പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)