Thodupuzha

തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം മരവിപ്പിച്ച് റിസർവ് ബാങ്ക്

തൊടുപുഴ: തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു.വായ്പാ കുടിശിക വർദ്ധിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. ആറ് മാസത്തേയ്ക്കാണ് പ്രവർത്തനം മരവിപ്പിച്ചത്. ഈ കാലായളവിൽ നിക്ഷേപം സ്വീകരിക്കുകയോ ലോൺ നൽകുകയോ പുതുക്കുകുകയോ നിക്ഷേപം തിരികെ നൽകുകയോ ചെയ്യരുതെന്ന നിർദ്ദേശവു൦ റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്.

75 കോടി രൂപായാണ് നിലവിൽ തൊടുപുഴ അർബൻ കോപ്പറേറ്റീവ് ബാങ്കിനുളള കിട്ടാക്കടം. ഇത് വായ്പയുടെ 39 ശതമാനമാനം വരും. റിസർവ്വ് ബാങ്കിൻ്റെ മാനദണ്ഡപ്രകാരം 10 ശതമാനം വരെ മാത്രമേ കുടിശിക വരാൻ പാടുള്ളൂ. കഴിഞ്ഞ വർഷം 113 കോടി രൂപ കിട്ടാക്കടമായി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഒരു വർഷം മുൻപ് പുതിയ വായ്പ അനുവദിക്കുന്നതിൽ നിന്ന് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 37.5 കോടി രൂപയുടെ കിട്ടാക്കടം ജപ്തി നടപടികളിലൂടെയാണ് ബാങ്ക് തിരിച്ച് പിടിച്ചത്.

ഒരാഴ്ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി.വി. മത്തായി അറിയിച്ചു. പ്രളയവും കോവിഡും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടവ് വൈകി കിട്ടാക്കടം വർദ്ധിക്കാൻ കാരണ൦.

 

Related Articles

Back to top button
error: Content is protected !!