Keralapolitics

ഈ തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണ : എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വയനാട്ടില്‍ ജയിക്കുന്നത് ലീഗ് വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനം. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എസ്ഡിപിഐ തീരുമാനിച്ചു.

എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പില്‍ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാരയുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ല. ലീഗിന്റെ വോട്ട് കൊണ്ടാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരെ ശബ്ദിക്കാന്‍ യുഡിഎഫിന്റെ എംപിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷ നേതാവ് പാരവെക്കുകയാണ്. മുഖ്യമന്ത്രി എവിടെ പോയാലും പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുവെന്നാണ് സതീശന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങളിത് പറയും. ഇവിടെ നിയമം നടപ്പിലാക്കില്ല. വര്‍ഗീയ വാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കാട്ടുംപോലുള്ള കോപ്രായങ്ങള്‍ കാണിക്കുകയാണ്. അധികാരത്തിലെത്താന്‍ എന്തും ചെയ്യുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് കെജ്രിവാളിന്റെ അറസ്റ്റും. ഇലക്ടറല്‍ ബോണ്ടിന്റെ ഭാഗമായി ബിജെപി വാങ്ങിയ ഫണ്ട് ആവശ്യം പോലെ ഉണ്ടെന്നും അതുപയോഗിച്ച് എല്ലാവരെയും വിലയ്ക്ക് വാങ്ങുകയാണെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!