ChuttuvattomThodupuzha

സൂര്യാതപം: മൃഗങ്ങള്‍ക്കും സംരക്ഷണം വേണം

തൊടുപുഴ: അതിരൂക്ഷമായ ചൂടും വരണ്ട കാലാവസ്ഥയും കന്നുകാലികളിലും പക്ഷികളിലും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം പശുക്കള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമാണെന്നും അതിനാല്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. സൂര്യാതപ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും കന്നുകാലികളോ പക്ഷികളോ സൂര്യാതപത്താല്‍ ചത്താല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ജഡം മറവു ചെയ്യാവൂ.

മൃഗങ്ങള്‍ക്ക് ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം. ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക. പച്ചപ്പുല്ല് ലഭ്യമല്ലെങ്കില്‍ പച്ചിലകള്‍, ഈര്‍ക്കില്‍ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം. വേനല്‍ക്കാല ഭക്ഷണത്തില്‍ ഊര്‍ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ധാതുലവണങ്ങളും വിറ്റാമിന്‍ മിശ്രിതവും നല്കണം. വൈക്കോല്‍ തീറ്റയായി നല്‍കുന്നത് രാത്രി മാത്രമായിരിക്കണം. മൃഗങ്ങളെ വെയിലത്ത് തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിര്‍ത്തണം. കൃത്രിമ ബീജാധാനത്തിനു മുന്പും ശേഷവും ഉരുക്കളെ തണലില്‍ തന്നെ നിര്‍ത്തുക. മേല്‍ക്കൂരയ്ക്കു മുകളില്‍ ചാക്ക്, വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കും. ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.

എരുമകളെ വെള്ളത്തില്‍ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം. തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന്‍ എന്നിവ ഉപയോഗിക്കാം. തൊഴുത്തില്‍ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങള്‍ മറച്ചുകെട്ടാതെ തുറന്നിടണം. അമിതമായ ഉമിനീരൊലിപ്പിക്കല്‍, തളര്‍ച്ച, പൊള്ളല്‍ തുടങ്ങി സൂര്യാതപത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. വരള്‍ച്ച: കൃഷി ഉന്നതതല സംഘം ഇന്നു ജില്ലയില്‍ ഇടുക്കി: കടുത്ത വരള്‍ച്ച മൂലം കാര്‍ഷിക മേഖലയിലുണ്ടായ ആഘാതം വിലയിരുത്തുത്തതിനായി കൃഷി മന്ത്രിയുടെ നിര്‍ദേശപ്രകാരം കാര്‍ഷിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഉന്നതതല സംഘം ഇന്നും നാളെയും നെടുങ്കണ്ടം മേഖലയില്‍ സന്ദര്‍ശനം നടത്തും. കനത്ത വേനല്‍ച്ചൂട് മൂലം ജില്ലയില്‍ 40.60 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. 12,078 കര്‍ഷകരുടെ 2092.28 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കുരുമുളക് , ഏലം കൃഷിയ്ക്കാണ് വന്‍ തോതില്‍ നാശനഷ്ടം നേരിട്ടത്. ഏലം കൃഷി കൂടുതലായുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ വിളനാശമുണ്ടായത്. കൂടാതെ വാഴ, ജാതി, കൊക്കോ, ഗ്രാന്പു തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!