ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/images-20.jpeg?resize=733%2C419&ssl=1?v=1640314725)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ബേക്കറി, ബോർമകൾ, പലചരക്ക് സ്ഥാപനങ്ങൾ, മൽസ്യ-മാംസ ശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.ഒരാഴ്ചയ്ക്കുള്ളിൽ 85-ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ ഒന്പതു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നാലു സ്ഥാപനങ്ങൾക്ക് 12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.12 ഭക്ഷ്യ സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേക്ക്, വൈൻ, തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ സാന്പിളുകളും വിശദ പരിശോധനകൾക്കായി ശേഖരിക്കുന്നുണ്ട്. ചില മത്സ്യ വ്യാപാരസ്ഥാപനങ്ങളിൽ ആവശ്യമായ തോതിൽ ഐസില്ലെന്ന് വ്യക്തമായതിനെ തുടർന്നു നോട്ടീസ് നൽകുകയും രണ്ടു സ്ഥാപനങ്ങൾക്ക് 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
വ്യാജ വെളിച്ചെണ്ണ വിൽക്കുന്നതു സംബന്ധിച്ചുള്ള പരാതിയെ തുടർന്നു അഞ്ചു കടകളിൽ നിന്ന് സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 5.5 കിലോയോളം പഴകിയ മൽസ്യം പിടികൂടി നശിപ്പിച്ചു.ഉടുന്പൻചോല ഭക്ഷ്യസുരക്ഷാ ഓഫീസർ ആൻ ജോണ്സണ്, ദേവികുളം ഭക്ഷ്യ സുരക്ഷ ഓഫീസർ ബൈജു ജോസഫ്, പീരുമേട് ഭക്ഷ്യ സുരക്ഷ ഓഫീസർ പ്രശാന്ത് ശശി, തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫീസർ എം.എൻ.ഷംസിയ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)