ArakkulamLocal Live

ഉരുള്‍പ്പൊട്ടലില്‍ ഭയന്നുവിറച്ച് രാജപ്പനും കുടുംബവും

അറക്കുളം : ഉരുള്‍ പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിന്‍റെ ശബ്ദം കേട്ടാണ് പാടത്തില്‍ രാജപ്പനും കുടുംബവും ഓടി മാറിയത്. തലനാരിഴയ്ക്ക് ദുരന്തം വഴിമാറുകയായിരുന്നു. ശക്തമായ മഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതിരിക്കുമ്പോഴാണ് ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുന്നത്.  മണ്ണിടിഞ്ഞ് വീട് പൂര്‍ണമായും തകര്‍ന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കരിപ്പലങ്ങാട് കുളപ്പുറം ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പാടത്തില്‍ രാജപ്പന്‍റെയും കക്കാട്ട് കല്യാണിയുടെയും വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് രാജപ്പന്‍റെ ഭാര്യ തിലോത്തമ, മകന്‍ രാഹുല്‍ രാജ്, ഭാര്യ അനുജ, ഇവരുടെ മക്കളായ അശ്വദേവ് (8), ആരുണ്യ (6), തിലോത്തമ്മയുടെ സഹോദരി പ്രേമ, ഇവരുടെ മകളായ അര്‍ച്ചന എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.  ഉരുള്‍പൊട്ടിയൊഴുകി വീട് തകര്‍ന്നെങ്കിലും ഇടിഞ്ഞു വീഴാത്തതിനാല്‍ എല്ലാവരും അദ്ഭുതകരമായി രക്ഷപ്പെട്ടു. രാഹുല്‍ രാജിന്‍റെ ഭാര്യ അനുജ മുറിയില്‍ കുടുങ്ങിപ്പോയി. ഇവരുടെ ദേഹത്തേക്കു മണ്ണ് വീണെങ്കിലും കാലു മാത്രമേ മൂടിപ്പോയുള്ളു. അതിനാല്‍ തലനാരിഴയ്ക്ക് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തി കതക് വെട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷിച്ചത്.   കക്കാട്ട് കല്യാണിയുടെ വീട് മണ്ണ് മൂടിയ നിലയിലാണ്. ഇവര്‍ പൂച്ചപ്രയിലുള്ള മകളുടെ വീട്ടിലേക്ക് ഉച്ചയോടെ പോയതിനാല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. ഇവരുടെ വിടുകള്‍ക്ക് പുറമേ കോഴിപ്പിള്ളി നാരായണന്‍, കള്ളികാട്ട് കുഞ്ഞപ്പന്‍ എന്നിവരുടെ വീടിനും നാശനഷ്ടം സംഭവിച്ചു. രക്ഷിച്ചത് അതിസാഹസികമായി.

രക്ഷിച്ചത് അതിസാഹസികമായി

പന്നിമറ്റം :  കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് വെള്ളിയാമറ്റം പഞ്ചായത്തിലെ മലയോര മേഖല. പഞ്ചായത്തിലെ പൂച്ചപ്ര ദേവരുപാറയ്ക്ക് സമീപം കുളപുറത്തും കുരുതിക്കുളം പൂച്ചപ്രയിലുമാണ് ഉരുള്‍ പൊട്ടിയത്.  കുളപ്പുറത്ത് ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ കുടുംബത്തെ വെള്ളിയാഴ്ച രാത്രി സാഹസികമായാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തൊട്ടടുത്തു നിന്ന പന വെട്ടി വെള്ളമൊഴുക്കിനു കുറുകെയിട്ടാണ് ഒറ്റപ്പെട്ട കോഴിക്കാട്ട് നാരായണന്‍റെ കുടുംബത്തെ രക്ഷപ്പെടുത്തിയത്. ഈ സമയത്ത് വീട്ടില്‍ നാരായണന്‍റെ ഭാര്യ ജഗദമ്മ, മകന്‍ സുനില്‍, ഭാര്യ ജ്യോതി, മകന്‍ സിദ്ധാര്‍ഥ് എന്നിവരാണ് ഉണ്ടായിരുന്നത്.  വെള്ളിയാമറ്റത്ത് രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പന്നിമറ്റം സെന്‍റ് ജോസഫ് എല്‍പി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളും വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളുമാണുള്ളത്.  ഇവര്‍ക്കായി പഞ്ചായത്തും റവന്യുവകുപ്പും മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പും തകര്‍ന്ന പാലവും ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ബിജു, പഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണന്‍, മോഹനന്‍ പുതുശേരി, ഷേര്‍ളി കൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.  തൊടുപുഴ തഹസില്‍ദാര്‍ എ.എസ്. ബിജിമോള്‍, അറക്കുളം വില്ലേജ് ഓഫീസര്‍ ലക്ഷ്മി മോഹന്‍, താലൂക്ക് ദുരന്ത നിവാരണ അംഗങ്ങളായ ജി. സുനീഷ്, മുഹമ്മദ് നിസാര്‍, ആര്‍. ബിജുമോന്‍ എന്നിവരും ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!