Thodupuzha

ഒമിക്രോണ്‍ ഭീഷണി നേരിടാൻ സംസ്ഥാനം സജ്ജം: ആരോഗ്യമന്ത്രി

തൊടുപുഴ : ഒമിക്രോണ്‍ ഭീഷണി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോണുമായി ബന്ധപ്പെട്ട് 26 രാജ്യങ്ങൾ ഹൈ റിസ്ക് പട്ടികയിലുണ്ട്. നിലവിൽ ഹൈറിസ്ക്കുള്ള രാജ്യങ്ങളിൽനിന്ന് കേരളത്തിൽ വന്നവരിൽ ഒമിക്രോണ്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.വാക്സിൻ എടുക്കാത്തവർ ഉടൻ എടുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഈ രാജ്യങ്ങളിൽനിന്ന് വന്നവരുടെ എണ്ണം എടുക്കുന്നതേ ഉള്ളു. ആശുപത്രികളിൽ കേസുകൾ കൂടുന്നത് മുൻകൂട്ടി കാണുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.രാജ്യത്ത് ഇന്ന് ഒമിക്രോണ്‍ കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽനിന്ന് കർണാടകയിൽ എത്തിയ രണ്ടു പുരുഷൻമാർക്കാണ് രോഗം ബാധിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇരുവർക്കും സമ്പർക്കമുള്ള 15 ഓളം പേരെ കണ്ടെത്തിയതായും ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായും കർണാടക ആരോഗ്യവകുപ്പും അറിയിച്ചു. 66, 46 വയസുള്ള പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 66 വയസുകാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് 46 കാരന് രോഗം പിടിപെട്ടതെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button
error: Content is protected !!