ഭിന്നശേഷിയുള്ള പെൺകുട്ടിയ്ക്ക് പീഡനം; ബന്ധുവിന് 25 വർഷം തടവ്
തൊടുപുഴ: ഭിന്നശേഷിയുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ബന്ധുവിന് 25 വർഷം തടവും 30,000 രൂപ പിഴയും. ഏലപ്പാറ സ്വദേശിയെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും തടവ് അനുഭവിക്കണം. 2020-21 ലാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്നു പീഡനം. കൗണ്സലിംഗിനിടയിലാണ് പീഡനവിവരം പെൺകുട്ടി അധ്യാപകരോടു പറഞ്ഞത്. പോലീസിൽ അറിയിച്ചതിനെത്തുടർന്നു പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് സിഐ ആയിരുന്ന ടി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയത്.