ഗാർഹിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാൻ സർക്കാരിന് ഒരു സംവിധാനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/V_D_Satheesan_EPS.jpeg?resize=376%2C188&ssl=1?v=1638552269)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഗാർഹിക അതിക്രമങ്ങൾക്ക് ഇരയാകുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാൻ സർക്കാരിന് ഒരു സംവിധാനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ത്രീധനവിരുദ്ധ കാന്പയിനായ മകൾക്കൊപ്പം പരിപാടിയുടെ മൂന്നാം ഘട്ടം അൽ അസ്ഹർ കോളജിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധന പീഡനത്തിനിരയാകുന്നവർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും വനിതാ കമ്മീഷനിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മൊഫിയ പർവീണ്‍ അൽ അസ്ഹർ കോളജ് വിദ്യാർഥിനിയായിരുന്നു.ഇനിയൊരു മൊഫിയ ഉണ്ടാകരുതെന്നും ഒരു അമ്മയുടെയും കണ്ണുനീർ കേരളത്തിൽ വീഴാൻ പാടില്ലെന്നും സതീശൻ പറഞ്ഞു.പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് രക്ഷാധികാരി കെ.എം.പരീത്, ബിഎഡ് കോളജ് പ്രിൻസിപ്പൽ ഡോ.ജെബിമോൾ സി.മൈതീൻ, വിദ്യാർഥി പ്രതിനിധി സ്റ്റെഫി മരിയ എന്നിവർ പ്രസംഗിച്ചു.
സെന്നാ സാബു സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മൊഫിയയുടെ പിതാവ് ദിൽഷാദും പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)