കുരുക്കഴിയാതെ തൊടുപുഴ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/1987021-untitled-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ബൈപാസുകളും ഇടറോഡുകളും നിരവധിയുണ്ടെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുന്നില്ല. കെ.എസ്.ആർ.ടി.സി ജങ്ഷൻ, ഗാന്ധി സ്ക്വയർ, കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷൻ, മണക്കാട് ജങ്ഷൻ, പ്രൈവറ്റ് ബസ്സ്റ്റാൻഡ് ജങ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ എപ്പോഴും വാഹനത്തിരക്കാണ്. അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകീട്ടും തിരക്ക് അനിയന്ത്രിതമാകുമെന്നതിൽ തർക്കമില്ല. വലിയ തോതിലുള്ള ഗതാഗത തടസ്സം നഗരത്തിലെത്തുന്ന യാത്രക്കാരെയും വലക്കുകയാണ്. ചിലപ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ബുധനാഴ്ച രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വലിയ തോതിലുള്ള ഗതാഗത തടസ്സം നഗരത്തിലെത്തുന്ന യാത്രക്കാരെയും വലക്കുകയാണ്. ചിലപ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ബുധനാഴ്ച രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഇടക്കിടെ പദ്ധതികൾ ആവിഷ്കരിക്കുമെങ്കിലും അത് നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ബൈപാസുകളിലും പ്രധാന ജങ്ഷനുകളിലുമൊക്കെ വഴിയരികിലെ പാർക്കിങ്ങും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതുകൂടാതെ റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടവും വർധിക്കുകയാണ്. വല്ലപ്പോഴുമെത്തി ട്രാഫിക് പൊലീസ് നടപടിയെടുത്ത് മടങ്ങും. ഇവർ പോയി അൽപസമയം കഴിയുന്നതോടെ എല്ലാം പഴയപടിയാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ തൊടുപുഴയിൽ ഫ്ലൈ ഓവർ നിർമിക്കാൻ 10 കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റിലും ഫ്ലൈ ഓവറിന് തുക വകകൊള്ളിച്ചു. എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഏത് ജങ്ഷനിലാണ് ഫ്ലൈ ഓവർ സ്ഥാപിക്കേണ്ടതെന്ന കാര്യത്തിൽപോലും തീരുമാനമായില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)