നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓടയിലെ സ്ലാബുകൾ നീക്കി പരിശോധന നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-12-at-08.04.16.jpeg?resize=780%2C470&ssl=1?v=1694531072)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരമധ്യത്തില്‍ പുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓട ശുചീകരണം നടത്തി. ഗാന്ധിസ്കയർ മുതൽ മാതാ ഷോപ്പിംങ് വരെയുളള പിഡബ്ലുടിയുടെ സ്ലാബുകൾ ഉയർത്തി പരിശോധന നടത്തി. മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിവിസി പൈപ്പ് ഉപയോഗിച്ച് ഓടയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി. ആയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും നൽകി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും മലിനജലം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓടയിലേക്കും ഒഴുക്കി വിടുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ്ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു. സീനിയർ പബ്ലിക്ക് ഇൻസ്പെക്ടർ പ്രദീപ് രാജ്, പബ്ലിക് ഇൻസ്പെക്ടർമാരായ ദീപ.പി.വി, സതീശൻ.വി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)