ChuttuvattomThodupuzha

ആലക്കോട് പഞ്ചായത്തിൽ വൈദ്യുതിമുടക്കം പതിവാകുന്നു

ആലക്കോട്: പഞ്ചായത്ത് പ്രദേശത്ത് വൈദ്യുതി വിരുന്നുകാരനായി മാറുന്നു. ഇതോടെ പ്രതിഷേധപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികള്‍. ഇഞ്ചിയാനി, ചിലവ്, മിൻമുട്ടി, പനമറ്റം റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി മുടക്കം സംബന്ധിച്ച് കെഎസ്ഇ ബി ഓഫീസിൽ വിളിച്ചാൽ ഫോണെടുക്കാറില്ല. വല്ലപ്പോഴും ഫോണെടുത്താൽ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും വ്യാപകമായ ആക്ഷേപമുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്‍റ് സി.വി. ജോമോൻ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!