Thodupuzha

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

 

 

തൊടുപുഴ: സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ നല്‍കി ഒരു വര്‍ഷം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ

മിശ്ര വിവാഹിതരുടെ മകള്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ ജാതി സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഹിന്ദു – മന്നാന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയ കൊരങ്ങാട്ടി സ്വദേശിനി ശലോമിക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിലൂടെ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. തന്റെ പിതാവ് ക്രിസ്തുമത വിശ്വാസിയായതു കാരണം സര്‍ട്ടിഫിക്കേറ്റ് നല്‍കില്ലെന്ന് ദേവികുളം താലൂക്ക് അധികൃതര്‍ പറഞ്ഞതായി പരാതിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ ഹിന്ദു മന്നാന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരാതിക്കാരി അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പരാതിക്കാരി ഇപ്പോള്‍ താമസിക്കുന്ന മീനച്ചില്‍ കാണക്കാരി വില്ലേജില്‍ നിന്ന് ജാതി സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചതായി തഹസില്‍ദാര്‍ കമ്മിഷനെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!