Thodupuzha

നിയമലംഘനവുമായി ബന്ധപ്പെട്ട് പിടികൂടിയത് 12 സൂപ്പർ ബൈക്കുകൾ

തൊടുപുഴ: ജില്ലയിലെ വാഹനാപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ദിവസങ്ങളിലായി പിടികൂടിയത് 25 വാഹനങ്ങൾ. ഇന്നലെ മാത്രം രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടികൂടിയത് 12 സൂപ്പർ ബൈക്കുകൾ. തൊടുപുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ പരിശോധനടത്തിയത്. അമിത വേഗം, നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതും എച്ച്എസ്ആർപി നന്പർ പ്ലേറ്റുകൾ ഉപയോഗിക്കാത്തതുമായ ബൈക്കുകളാണ് പിടികൂടിയവയിലധികവും. ബൈക്കുകളിലെ നന്പർപ്ലേറ്റു മടക്കിയും അഴിച്ചുവച്ചുമാണ് പലരും ഓടിച്ചിരുന്നത്. ഇതിനാൽ ഫോട്ടോയെടുത്താൽ പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതോടൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഡ്ഗാർഡ് എന്നിവയും അഴിച്ചുമാറ്റിയിരുന്നു. വാഹനങ്ങൾ വാങ്ങുന്പോഴുണ്ടായിരുന്ന മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ ബൈക്കുകൾ പാഞ്ഞിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബൈക്ക് രൂപമാറ്റം വരുത്തിയതും അപകടം ഒഴിവാക്കുന്നതിന് ഉപയോഗിക്കേണ്ട റിയർ ഫുട്റെസ്റ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കാത്ത ബൈക്കുകളും പിടിച്ചെടുത്തവയിലുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചവർക്ക് പതിനായിരം രൂപ പിഴയീടാക്കും. മറ്റ് നിയമലംഘനങ്ങൾക്ക് നിയമാനുസൃതമായ പിഴ ഈടാക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ പറഞ്ഞു. എച്ച്എസ്ആർപി നന്പർ പ്ലേറ്റുകൾ ഉപയോഗിക്കാതിരുന്ന ബൈക്കുകൾക്ക് നന്പർ പ്ലേറ്റുകൾ ഉടമകളെക്കൊണ്ട് വാങ്ങിപ്പിച്ച് ഘടിപ്പിച്ച ശേഷമാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചത്. നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ട വാഹനങ്ങളുടെ ഷോറുമുകൾ കേന്ദ്രീകരിച്ച് ലിസ്റ്റുണ്ടാക്കി നിയമനടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരിക്കൽ നിയമലംഘനത്തിന് പിടിയിലാകുന്ന വാഹനങ്ങൾ വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയ്ക്ക് എൻഫോഴ്സ്മെന്‍റ് ആർടിഒ പി.എ.നസീർ, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു കുരാപ്പള്ളി, ഉദ്യോഗസ്ഥരായ അജയൻ,നിസാർ ഹനീഫ,രാംദേവ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!