ChuttuvattomThodupuzha

യുവാവിന്റെ ദുരൂഹ മരണം: കൊലപാതകമെന്ന് മാതാവും ബന്ധുക്കളും

നെടുങ്കണ്ടം: യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് മാതാവും ബന്ധുക്കളും. കഴിഞ്ഞ ഓഗസ്റ്റ് 12 ന് മാരകമായി പരിക്കേറ്റ് മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ആനക്കല്ല് തേവാരംമെട്ട് കണ്ടത്തിന്‍കരയില്‍ ഡൈജോ(27)യുടെ മരണത്തിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മരണത്തിന് പിന്നില്‍ ഡൈജോയുടെ ഭാര്യയും സുഹൃത്തുമാണെന്ന് സംശയിക്കുന്നായി ഇവര്‍ പറഞ്ഞു. 12ന് ഉച്ചയോടെ ഡൈജോ വായിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വാര്‍ന്ന് കിടക്കുകയാണെന്ന് അറിഞ്ഞ് മാതാവ് സെലിന്‍ ഇവിടെ എത്തി. ഇവര്‍ ചെല്ലുമ്പോള്‍ ഡൈജു രക്തം വാര്‍ന്നൊലിച്ച് വലതുകണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ആരാണ് തന്റെ തലയ്ക്കിട്ട് തല്ലിയതെന്നും കണ്ണ് അടിച്ചുപൊട്ടിച്ചതെന്നും ഇയാള്‍ മാതാവിനോട് ചോദിച്ചിരുന്നു. കഴുത്തിനും ദേഹമാസകലവും മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഡൈജോയുടെ ഭാര്യ പറഞ്ഞത് ഇയാള്‍ ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതു കണ്ട് അറുത്തിട്ടപ്പോള്‍ സംഭവിച്ച പരിക്കുകളാണെന്നാണ്. താലൂക്ക് ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജിലും അവിടെനിന്ന് മധുര മെഡിക്കല്‍ കോളജിലും എത്തിച്ചു. ശക്തമായ അടി തലയ്ക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ശസ്ത്രക്രിയ നടത്തിയെങ്കിലും 14ന് മരണം സംഭവിച്ചു. തലയ്ക്ക് ഏറ്റ ക്ഷതത്തേത്തുടര്‍ന്ന് തലച്ചോര്‍ ഇളകുകയും രക്തം കട്ടപിടിക്കുകയും ചെയ്തതതായി മധുരയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകമാണെന്ന് സംശയിക്കത്തക്ക വിധം പല തെളിവുകളും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും പോലീസ് പരിശോധിച്ചിരുന്നില്ല. ഡൈജോ ആശുപത്രിയില്‍ കിടന്നപ്പോള്‍ വീട്ടിലെ ചോരക്കറകള്‍ ആരോ ഉപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞദിവസം നവകേരള സദസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണത്തിനായി സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കെലും ആശാവഹമായ യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ എസ്പിക്ക് പരാതി നല്‍കുമെന്നും ഡൈജോയുടെ മാതാവ് സെലിനും സഹോദരി ടെസിയും മറ്റ് ബന്ധുക്കളും അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!