Thodupuzha

മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാർ പരിഹരിച്ചു.

തൊടുപുഴ: മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ജനറേറ്റർ തകരാർ പരിഹരിച്ചു. ഇതോടെ വീണ്ടും ഉത്പാദനം പരമാവധിയിലേക്ക് ഉയർത്തി. ഇന്നലെ പുലർച്ചെ 1.14ന് ആണ് അറ്റകുറ്റപ്പണി തീർത്ത് ജനറേറ്റർ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 24ന് ഉച്ചയ്ക്ക് 12 ഓടെ ഒന്നാം നന്പർ ജനറേറ്ററിന്‍റെ സ്പെറിക്കൽ വാൽവിൽ ചോർച്ച കണ്ടെത്തിയതോടെ പ്രവർത്തനം നിർത്തുകയായിരുന്നു. 70 ടണ്ണിലധികം ഭാരമുള്ള വാൽവിന്‍റെ റബർ ബുഷിലുണ്ടായ തകരാറാണ് ചോർച്ചയക്ക് കാരണം. ജനറേറ്ററുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ വെള്ളം പന്പ് ചെയ്യുന്നത് സ്പെറിക്കൽ വാൽവ് ഉപയോഗിച്ചാണ്.

അതേ സമയം അറ്റകുറ്റപണികൾ പോലും ഒഴിവാക്കി തുടർച്ചയായി ജനറേറ്ററുകൾ പ്രവർത്തിക്കുന്നതിനാൽ ഇനിയും തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് 2400.64 അടിയായി. 13.328 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ നിലയത്തിലെ ഉത്പാദനം.

Related Articles

Back to top button
error: Content is protected !!