Thodupuzha

കോണ്‍ഗ്രസിന്റേത് 1964 ലെ പിളര്‍പ്പിനു  സമാനമായ സാഹചര്യമെന്ന് അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍

തൊടുപുഴ : 1964ല്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേതെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ പറഞ്ഞു. ആര്‍. ശങ്കര്‍ പിന്നോക്കക്കാരനാണെന്ന കാരണം പറഞ്ഞ് അന്നത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ആയിരുന്ന കെ. കാമരാജ് പി.ടി ചാക്കോയെ മുഖ്യമന്ത്രി പദവിയില്‍ നിന്നും ഒഴിവാക്കി. ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികളെ ചവിട്ടി പുറത്താക്കാന്‍ ആയിരുന്നു ആര്‍.ശങ്കറിന്റെ നീക്കം. ഇതായിരുന്നു കേരള കോണ്‍ഗ്രസ് പിറവിക്ക് വഴിതെളിച്ചത്. നിലവില്‍ പി.ടി ചാക്കോയുടെ അതേ അനുഭവമാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വന്നിരിക്കുന്നത്. സുധാകരന്റേയും സതീശന്റേയും പിറകില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏക പക്ഷീയമായി നിന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശും കോണ്‍ഗ്രസ് വിട്ട് പുറത്തുവരണമെന്ന് അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!