ChuttuvattomThodupuzha

തൊടുപുഴ കുടുംബ കോടതിക്ക് പുതിയ കെട്ടിടം : ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിര്‍വഹിച്ചു

തൊടുപുഴ : കുടുംബ കോടതി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്സിസ്സ് ആഷിഷ് ജിതേന്ദ്ര ദേശായി നിര്‍വഹിച്ചു. മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിര്‍വഹിച്ചു.
തൊടുപുഴയില്‍ 2005 ല്‍ കുടുംബകോടതി ആരംഭിച്ചത് മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് 2021 സെപ്തംബര്‍ മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി സുനില്‍ തോമസാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. 6.5 കോടി രൂപ ചെലവിലാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതി സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമ മുറി, കക്ഷികള്‍ക്കായുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം , കുട്ടികള്‍ക്കായുള്ള വിശ്രമ മുറി, ‘ കേസ് ഫ്‌ളോ മാനേജ്‌മെന്റ് സിസ്റ്റമിന് മാത്രമായുള്ള മുറി, കാത്തിരിപ്പ് കേന്ദ്രം , കൗണ്‍സിലേഴ്‌സ് മുറി, വനിതാ പോലീസുകാര്‍ക്കുള്ള മുറി, വിശാലമായ റെക്കാര്‍ഡ് റൂം, ഡിജിറ്റൈസേഷന്‍ റൂം, സെര്‍വര്‍ റൂം, ഡൈനിംഗ് റും, കോണ്‍ഫറന്‍സ് ഹാള്‍ , വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഡ്രൈവര്‍മാര്‍ക്കുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് സാകര്യം, വീഡിയോ കോണ്‍ഫറന്‍സ് റൂം, മീഡിയേഷന്‍ റൂം എന്നി ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ് മുറികള്‍ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്.

സുപ്രീം കോടതിയുടെ സഹായത്തോടെ ഈ-സേവ കേന്ദ്ര

കോടതികളുടെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് ക്യാബിനുകളോട് കൂടി രൂപകല്‍പ്പന ചെയ്ത ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മൊബൈല്‍ ഈ-സേവ കേന്ദ്ര. പൂര്‍ണ്ണമായും എസി, അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, പവര്‍ ബാക്കപ്പ് (യുപിഎസും ജനറേറ്ററും) എന്നിവ സജ്ജീകരിച്ചിട്ടുള്ളതുമാണ്. ഇ-സേവ സേവനങ്ങള്‍ ആയ കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ പകര്‍പ്പ് അപേക്ഷകള്‍, കേസുകളുടെ ഇ-ഫയലിംഗ്, ഇ-പേയ്മെന്റ് സഹായം, കോടതികളുടെ മൊബൈല്‍ ആപ്പിക്കേഷനുകളില്‍ സഹായിക്കല്‍, വെര്‍ച്വല്‍ കോടതികളിലെ ട്രാഫിക് ചലാന്‍ തീര്‍പ്പാക്കല്‍ ,ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ അഭിഭാഷകര്‍ക്കും, വ്യവഹാരികള്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ലഭ്യമാക്കല്‍ , മൊബൈല്‍ കോടതിയായി പ്രവര്‍ത്തിപ്പിക്കുക, അദാലത്തിന് മുമ്പുള്ള പരിപാടികള്‍, സംവാദ പ്രോഗ്രാമുകള്‍, ബോധവല്‍ക്കരണ പരിപാടികളും നടത്തുക, സാക്ഷി മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയവ ഈ-സേവാ കേന്ദ്രയുടെ സവിശേഷതകളാണ്. സുപ്രീം കോടതിയുടെ സഹായത്തോടെ ഈ-സേവ കേന്ദ്ര പദ്ധതി തൊടുപുഴയില്‍ നടപ്പാക്കിയിരിക്കുകയാണ്.

ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി സി.എസ്സ്. ഡയസ്സ്, ജില്ലാ ജഡ്ജി പി.എഎസ് ശശികുമാര്‍ , കേരളാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ ജോസഫ് ജോണ്‍, ജില്ലാകോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എം. എം. തോമസ്, സെക്രട്ടറി സിജോ ജെ.തൈച്ചേരില്‍, തൊടുപുഴ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂ്ട്ടര്‍ അഡ്വക്കേറ്റ് വി .എസ്സ്, സനീഷ്, പൊതുമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ബീന. എല്‍, കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസ്സോസിയേഷന്‍ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് റ്റി. കുറ്റിച്ചിറ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!