Thodupuzha

വൈദ്യുതി ബോർഡിന് ഇളവ് നൽകേണ്ടതില്ലെന്ന് അറക്കുളം പഞ്ചായത്ത് തീരുമാനം

മൂലമറ്റം: പൊതുവഴിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ വൈദ്യുതി ബോർഡിന് ഇളവ് നൽകേണ്ടതില്ലെന്ന് അറക്കുളം പഞ്ചായത്ത് തീരുമാനം. ഇന്നലെ ചേർന്ന പ്രത്യേക കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

മേയ് 31ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ സൽക്കാരത്തിലെ ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസിബിൾ ഉത്പന്നങ്ങളും പഞ്ചായത്തിന്‍റെ സ്ഥലത്തിട്ട് കത്തിച്ചിരുന്നു. ഇതിനെതിരെയാണ് 10,000 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡിന് പഞ്ചായത്ത് നോട്ടീസ് നൽകിയത്.

ഇതിനുള്ള മറുപടിയായി പിഴയൊടുക്കുന്നതിൽനിന്നും ഇളവ് നൽകണമെന്നഭ്യർഥിച്ച് വൈദ്യുതി ബോർഡ് പഞ്ചായത്തിന് കത്ത് നൽകി. തുടർന്നാണ് പിഴയൊടുക്കുന്നതിൽനിന്നും വൈദ്യുതി ബോർഡിനെ ഒഴിവാക്കാനാകില്ലെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!