Thodupuzha

ഊമയും ശാരീരിക വൈകല്യവുമുള്ള സ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും.

തൊടുപുഴ: ഊമയും ശാരീരിക വൈകല്യവുമുള്ള സ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും.

10 വർഷം കഠിനതടവും 50, 000 രൂപ പിഴയും. തൊടുപുഴ വട്ടവട കോവിലൂർ ഉള്ളംകാട് പരമനെ(49)യാണ് തൊടുപുഴ 4 -ാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജി പി വി അനീഷ് കുമാർ 10 വർഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കുവാനും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 1 വർഷം അധിക തടവ് അനുഭവിക്കുവാനും വിധിച്ചിട്ടുണ്ട്. പിഴത്തുകയായ 50,000 രൂപയിൽ 45,000 രൂപ ഇരയ്ക്കും, കൂടാതെ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഇരയ്ക്ക് പര്യാപ്തമായ വിക്ടിം കോമ്പൻസേഷൻ നൽകുവാനും കോടതി വിധിച്ചിട്ടുണ്ട്.

2015 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായി സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന ഊമയും ശാരീരിക വൈകല്യവുമുള്ള സ്ത്രീയെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പ്രതി പരമൻ ബലാൽസംഗം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ദേവികുളം സി ഐ റ്റി എ യുനസ്, അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി കോലോത്ത് ഹാജരായി

Related Articles

Back to top button
error: Content is protected !!