മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-31-at-22.06.34.jpeg?resize=780%2C470&ssl=1?v=1698770209)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസുകളിലെ പ്രതിയെ കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ബൈസൻവാലി സ്വദേശി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് (35) ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 3.20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി രണ്ടു തവണയായി കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ 89 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് പ്രതി പണം തട്ടിയെടുത്തത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ 45 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.ഗോവയിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം നാട്ടിൽ എത്തിയ ബോബിയെ സമാന കുറ്റകൃത്യത്തിന് മരട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ കരിമണ്ണൂർ എസ്.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി കരിമണ്ണൂരിൽ എത്തിച്ച് തെളിവെടുക്കുകയായിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)