ഹർത്താൽ ദിനത്തിൽ ജില്ലയിൽ പരമാവധി സർവീസ് നടത്തി കെഎസ്ആർടിസി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220924-WA0000.jpg?resize=720%2C405&ssl=1?v=1663985206)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഹർത്താൽ ദിനത്തിൽ ജില്ലയിൽ പരമാവധി സർവീസ് നടത്തി കെ എസ്ആർടിസി. യാത്രക്കാർ കുറവായിരുന്നെങ്കിലും രാവിലെ മുതൽ ദീർഘദൂര സർവീസുകളാണ് കൂടുതലായി നടത്തിയത്. തൊടുപുഴ ഡിപ്പോയിൽനിന്ന് 24 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. മൂലമറ്റം- എട്ട്, മൂന്നാർ – എട്ട്, കുമളി- ആറ്, കട്ടപ്പന-21, നെടുങ്കണ്ടം-എട്ട് എന്നിങ്ങനെ സർവീസുകൾ ഓപ്പറേറ്റ് ചെയ്തു.
പല സർവീസുകളും പോലീസ് സംരക്ഷണയിലാണ് ഓടിച്ചത്. ദീർഘദൂര സർവീസുകളിൽ പലതും പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങിയെത്തി. തൊടുപുഴയിൽ സായുധ പോലീസിന്റെ സംരക്ഷണവുണ്ടായിരുന്നു. ജില്ലയിൽ ഒരിടത്തും കെ എസ്ആർടിസി ബസുകൾക്കു നേരെ ഹർത്താലനുകൂലികളുടെ ആക്രമണമുണ്ടായില്ല.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)