ChuttuvattomCrimeIdukki

ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി:പാംമ്പനാര്‍ കൊടുവക്കരണം രണ്ടാം ഡിവിഷനില്‍ ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍  അറസ്റ്റില്‍. കൊടുവാക്കരണം രണ്ടാം ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെറിന്‍ രാജാണ് (25)അറസ്റ്റിലായത്. കൊടു വാക്കരണം രണ്ടാം ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ജെ. പി. ജസ്റ്റിനാണ് (35) മരണപ്പെട്ടത്. ഈ മാസം പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ ഉന്തും തള്ളും ഉണ്ടാകുകയും ജെറിന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജെസ്റ്റിന്റെ തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് വീണ ജസ്റ്റിനെ മറ്റുള്ളവര്‍ ചേര്‍ന്ന് ജസ്റ്റിന്റെ താമസ സ്ഥലത്ത് എത്തിച്ചു. പിറ്റേന്ന് അബോധാവസ്ഥയില്‍ കിടന്ന ജസ്റ്റിനെ ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ പതിനഞ്ചാം തീയതി ജസ്റ്റിന്‍ മരണപെടുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍ സാക്ഷ്യപെടുത്തി. ഇതേ തുടര്‍ന്ന് പീരുമേട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ഞായറാഴ്ച പ്രതിയെ കൊടുവാ ക്കരണത്തെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കയും ചോദ്യം ചെയ്യില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപെടുത്തി. വൈദ്യപരിശോദനക്ക് ശേഷം മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പീരുമേട് സബ് ജെയിലില്‍ അയച്ചു . പീരുമേട് ഡി .വൈ . എസ്. പി .ജെ . കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എസ് .എച് . ഒ. വി .സി . വിഷ്ണു കുമാര്‍ , സബ് ഇന്‍സ് പെക്ടര്‍ രാജേഷ് കുമാര്‍ , സി.പി. ഒ മാരായ അനീഷ് ,സിബി , രാകേഷ് ,രതീഷ് , ഭാഗ്യരാജ് , ഡബ്ല്യു.സി.പി ഒ ഷെജിന എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!