KeralaThodupuzha

ജെസ്‌ന തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് സിബിഐയ്ക്ക് ആക്ഷേപമില്ലെന്ന് മുന്‍ എസ് പി

തൊടുപുഴ: ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് സിബിഐയ്ക്ക് ആക്ഷേപമില്ലെന്ന് മുന്‍ എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.ജി സൈമണ്‍. കേസ് സിബിഐ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് മനസിലാകുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ശുഭവാര്‍ത്ത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും പ്രതിക്ഷ നഷ്ടപ്പെട്ടിട്ടില്ല. സിബിഐ കൊടുത്ത ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് ജെസ്നയെ കണ്ടെത്താനാകുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമായി തന്നെയാണ് നടന്നത്. കേരളത്തിനും രാജ്യത്തിനും പുറത്ത് നിന്നുള്ള വിവരങ്ങള്‍ വരെ ശേഖരിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ടീം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ച് വച്ചത് പിന്നീടുള്ള അന്വേഷണത്തിന് ഗുണകരമായി. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് കോവിഡ് പടര്‍ന്ന് പിടിച്ചത്. ഇതിന് ശേഷം അന്വേഷണ സംഘം പല സ്ഥലങ്ങളിലേക്ക് ട്രാന്‍സഫറാകുകയും ചെയ്തു. ഇവയെല്ലാം കാരണം അന്വേഷണം പൂര്‍ണ്ണമാക്കാനായില്ലെന്നും കെ.ജി. സൈമണ്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!