Idukki

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേയ്ക്ക് കടത്തി, ഒരാള്‍ കസ്റ്റഡിയില്‍

ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്ന് മലേഷ്യയിലേയ്ക്ക് കടത്തിയതായി ആരോപണം.വിസയും മെച്ചപ്പെട്ട ജോലിയും ലഭിയ്ക്കാതെ യുവാക്കള്‍ കുടുങ്ങി കിടക്കുന്നതായി ബന്ധുക്കളുടെ പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ മദ്ധ്യവയസ്‌കനാണ് പണം വാങ്ങി യുവാക്കളെ ജോലിയ്ക്കായി കൊണ്ടുപോയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്കിംഗ് സെക്ഷനുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എമ്ബതിനായിരം രൂപ വരെ ശമ്ബളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിയ്ക്കായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇയാള്‍, യുവാക്കളില്‍ നിന്നും വാങ്ങി. ചെന്നൈയില്‍ എത്തുമ്ബോള്‍ വിസ കൈവശം ലഭിയ്ക്കുമെന്നാദ്യം അറിയിക്കുകയും പിന്നീട് തായ്‌ലന്റില്‍ എത്തിച്ച ശേഷ രഹസ്യ മാര്‍ഗത്തിലൂടെ മലേഷ്യയിലേയ്ക്ക് കൊണ്ടുപോവുകയായുമായിരുന്നു. തായ്‌ലന്റില്‍ എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക് ബന്ധുക്കളെ വിവരം അറിയിക്കാനായില്ല.

എട്ട് മണിക്കൂറോളം വനമേഖലയിലൂടെ നടന്നും അടച്ച്‌ മൂടിയ കണ്ടെയിനര്‍ ലോറികളിലും ബോട്ട് മാര്‍ഗവും യാത്ര ചെയ്താണ് ഇവരെ മലേഷ്യയില്‍ എത്തിച്ചത്. അഗസ്റ്റിന്റെ മകന്‍ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇത് മറയാക്കിയാണ് തട്ടിപ്പ് നടന്നത്. മലേഷ്യയിലേയ്ക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്‌ലന്റില്‍ എത്തി കീഴടങ്ങിയ ശേഷം, ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തുകയും ചെയ്തു.

എന്നാല്‍ നിരവധി യുവാക്കള്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് ആരോപണം. പാസ് പോര്‍ട്ട് അടക്കം പിടിച്ച്‌ വെച്ചിരിയ്ക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാവുന്നില്ല. ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്. ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Related Articles

Back to top button
error: Content is protected !!