Kerala

അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്

തൊടുപുഴ: അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്.ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ സുപ്രധാന നീക്കം. പിഴ ഉള്‍പ്പെടെ കോടതി ശിക്ഷ വിധിച്ച പ്രതികളുടെ വിവരങ്ങള്‍ നിശ്ചിത മാതൃകയിലുള്ള ചാര്‍ട്ടില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത എക്സൈസ് ഓഫിസുകളില്‍ സൂക്ഷിക്കാനാണ് തീരുമാനം.ശേഖരിക്കുന്ന വിവരങ്ങള്‍ ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റാന്വേഷണം സുഗമമാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കോടതി ശിക്ഷിച്ച പ്രതികളുടെ പേര് വിവരം, വിലാസം, ഫോണ്‍ നമ്പര്‍, മുമ്പ്  താമസിച്ചിരുന്ന സ്ഥലത്തെ വിലാസം, തൊഴില്‍, അടുത്ത ബന്ധുക്കളുടെ പേരും വിലാസവും, കുറ്റകൃത്യത്തിെന്‍റ സ്വഭാവം, മുമ്പ്  പ്രതിയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍, പ്രതിക്കെതിരായ പരാതിയുടെ ചുരുക്കം, പരാതിക്കാരന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങളാകും ശേഖരിക്കുക. ഓരോ പ്രതിക്കും പ്രത്യേക ഹിസ്റ്ററി ഷീറ്റ് തയാറാക്കും. ജില്ല, റേഞ്ച്, സര്‍ക്കിള്‍, സ്ക്വാഡ് എന്നിവയെ സൂചിപ്പിക്കുന്ന നമ്പര്‍ ഓരോ ഹിസ്റ്ററി ഷീറ്റിലുമുണ്ടാകും.

ഹിസ്റ്ററി ഷീറ്റ് കേന്ദ്രീകൃത സംവിധാനത്തില്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് എക്സൈസ് ഹെഡ്ക്വാര്‍േട്ടഴ്സില്‍ പ്രത്യേക സംവിധാനം ഒരുക്കാനും ആലോചിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന അബ്കാരി, മയക്കുമരുന്ന് കേസുകളിലെ പ്രതികളില്‍ പലരും മുമ്ബ് സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍, ശിക്ഷ കഴിഞ്ഞിറങ്ങുന്ന ഇവരുടെ വിവരങ്ങള്‍ എക്സൈസ് വകുപ്പിെന്‍റ കൈവശമില്ലാത്തതിനാല്‍ അന്വേഷണവും പ്രതികളെ പിടികൂടലും പലപ്പോഴും അത്ര എളുപ്പമല്ല.

ഈ സാഹചര്യത്തിലാണ് ശിക്ഷിക്കപ്പെടുന്നവരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കുന്നത്. ലഹരിക്ക് അടിപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ ലഹരിയില്‍നിന്ന് മുക്തിനേടാന്‍ സഹായിക്കാനും ഒരു ഓഫിസ് പരിധിയിലെ സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും നിരീക്ഷിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.ആവശ്യമെങ്കില്‍ ഈ വിവരങ്ങളും ഇതര ജില്ലകളുമായും സംസ്ഥാനങ്ങളുമായും പങ്കുവെക്കും.

Related Articles

Back to top button
error: Content is protected !!