MuttomThodupuzha

മലങ്കര ടൂറിസം ഹബ് ഭൂമിയിൽ കൈയേറ്റമെന്ന് ആരോപണം

മുട്ടം: മലങ്കര ടൂറിസം ഹബ്ബിന്‍റെ ഭൂമിയിലേക്ക് അനധികൃതമായി റോഡ് വെട്ടിയതായി ആരോപണം. ഹബ്ബിനോട് ചേർന്നുള്ള മലങ്കര എസ്റ്റേറ്റിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങൾ മുറിച്ച് ലോറിക്ക് കൊണ്ടുപോകാനാണ് ടൂറിസം ഹബ്ബിന്‍റെ ഭൂമിയിലേക്ക് അനധികൃതമായി റോഡ് വെട്ടിയത്.  മലങ്കര ടൂറിസം ഹബ്ബിനേയും മലങ്കര എസ്റ്റേറ്റിനെയും തിരിക്കുന്ന കല്ലുകെട്ട് ടിപ്പർ ലോറിക്ക് കടന്നുപോകാനായി ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയി ട്ടുണ്ട്. എംവിഐപിയുടെ ഉടമസ്ഥതയിലുള്ള തേക്ക് മരത്തിന് നാശവും വരുത്തിയിട്ടുണ്ട്. മലങ്കര അണക്കെട്ടിനോടു ചേർന്നുള്ള പ്രദേശത്താണ് അനധികൃതമായി റോഡ് വെട്ടിയിരിക്കുന്നത്.  കൂടാതെ ടൂറിസം ഹബ്ബിലേക്കും അതിനോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളിലേക്കും അനധികൃതമായി ആളുകൾ പ്രവേശിക്കാതിരിക്കാൻ മതിൽ കെട്ടിയിട്ടുമുണ്ട്. അതീവ സുരക്ഷാമേഖലയായി സംരക്ഷിക്കുന്ന ഭൂമിയിലാണ് ഇത്തരത്തിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നത്.

മലങ്കര അണക്കെട്ടിന്‍റെയും ടൂറിസം ഹബ്ബിന്‍റെയും സമീപത്ത് കുടിൽ കെട്ടി താമസിക്കുന്നവർക്ക് ഇതുവഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുള്ളപ്പോഴാണ് സ്വകാര്യ വ്യക്തികളുടെ കൈയേറ്റം.  സുരക്ഷാ മേഖലയായ സർക്കാർ ഭൂമിയിലേക്ക് അനധികൃതമായി റോഡ് വെട്ടിയിട്ടും എംവിഐപി അധികൃതർ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  എന്നാൽ, മലങ്കര എസ്റ്റേറ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നതെന്നും മരങ്ങൾ മുറിച്ച് നീക്കം ചെയ്യാൻ പുറം കരാർ നൽകിയിരിക്കുകയാണെന്നും മുറിക്കുന്ന മരങ്ങൾ ടൂറിസം ഹബ്ബിന്‍റെ റോഡിലൂടെ ലോറിയിൽ കൊണ്ടുപോകുന്നതിന് എംവിഐപിയിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മലങ്കര എസ്റ്റേറ്റ് മാനേജർ പറഞ്ഞു.  മലങ്കര ടൂറിസം ഹബ്ബിന്‍റെ റോഡിലൂടെ മരങ്ങൾ ലോറിയിൽ കൊണ്ടുപോകുന്നതിന് വാക്കാൽ അനുമതി നൽകിയിരുന്നതായി എംവിഐപി എക്സിക്യുട്ടീവ് എൻജനിയർ പറഞ്ഞു. ടിപ്പർ ലോറിക്കു കടന്നുപോകാനായി കൈയാല ഇടിച്ചുനിരത്തുകയും മറ്റ് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി അറിഞ്ഞപ്പോൾ വാക്കാൽ നൽകിയ അനുമതി പിൻവലിച്ചതായും എക്സിക്യുട്ടീവ് എൻജനിയർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!