CrimeMoolammattamThodupuzha

ഡ്രൈവറുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ പ്രതി പിടിയിൽ

പൂമാല :ഡ്രൈവറുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ പ്രതിയെ പോലീസ് പിടികൂടി. കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണ(കുഞ്ഞ്)നെയാണ് കാഞ്ഞാർ പോലീസ് വെള്ളിയാഴ്ച രാത്രി പത്തോടെ  പിടികൂടിയത്. ഇയാൾ സംഭവത്തിന് ശേഷം കടന്നു കളഞ്ഞെങ്കിലും  പോലീസ് അന്വേഷണം ഊർജിത മാക്കിയതോടെ കൂവക്കണ്ടത്ത് തിരിച്ചെത്തി. തുടർന്ന്കാഞ്ഞാർ എസ്‌. എച്ച്. ഒ. സോൾജിമോൻ, എസ്‌.ഐ.സിബി തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.തൊടുപുഴ സ്വദേശി കോതവഴിക്കൽ പ്രദീപ് (ബാബു) നാണ് കുത്തേറ്റത്. കഴുത്തിൽ തറഞ്ഞു കയറിയ കത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നീക്കം ചെയ്തു.വെള്ളിയാഴ്ച വൈകിട്ട് 3.30-ന് കൂവക്കണ്ടാത്താണ് സംഭവം. ഇവിടയുള്ള റബർ തോട്ടത്തിൽ നിന്ന് തടി കൊണ്ടുപോകാനാണ് പ്രദീപ് ലോറിയുമായി എത്തിയത്. ഇയാൾ ലോറിയിൽ കിടന്ന് ഉറങ്ങുന്നതിനിടെ ബാലകൃഷ്ണൻ കറിക്കത്തിയുമായി എത്തി കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓട്ടോറിക്ഷയിൽ പ്രദീപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അവിടെ കഴുത്തിൽ നിന്ന് കത്തി നീക്കം ചെയ്യാൻ കഴിഞ്ഞില്ല. തുടര്ന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച പ്രദീപിനെ ഓപ്പറേഷൻ നടത്തി കത്തി പുറത്തെടുത്തു. കത്തി തുരുമ്പെടുത്തതായിരുന്നതുകൊണ്ടും മണിക്കുറുകൾ അകത്ത് ഇരുന്നതു കൊണ്ടും സെപ്റ്റിക്ക് ആയിട്ടുണ്ട് ഗുരുതരമായിത്തന്നെ തുടരുന്നു.

Related Articles

Back to top button
error: Content is protected !!