Idukki

പെണ്‍ക്കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ;കാമുകനും സുഹൃത്തുക്കളും പിടിയില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ കാമുകന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. നെടുംകണ്ടം കൊമ്പയാര്‍ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിന്‍ സന്തോഷ് (20), തട്ടിക്കൊണ്ട് പോയ കാമുകന്‍ ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലില്‍ അലന്‍ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആല്‍പ്പാറ സ്വദേശി കറുകയില്‍ ആരോമല്‍ ഷാജി (19), പള്ളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിന്‍, ജസ്റ്റിന്റെ മകന്‍ സ്പിന്‍ വിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്കമണി പോലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ 26 ന് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പള്ളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയിലെ ജസ്റ്റിന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.  കാമുകനായ അലന്‍ മാത്യുവാണ് കട്ടപ്പനയില്‍ നിന്നും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് വന്ന് പള്ളുരുത്തിയിലെ യുവാക്കളുടെ അടുത്തേക്ക് എത്തിച്ച്. ശേഷം ഈ കുട്ടിയെ ജസ്റ്റിന്റെ വീട്ടിലെ ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. കേസില്‍ പ്രതിയിലായ 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വേറെയും ആളുകള്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കട്ടപ്പന ഡിവൈഎസ്പിയും വ്യക്തമാക്കി.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.  പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ച ഈ സംഘത്തോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കണ്ടെത്തിയെന്നും പോലീസ്‌ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!