![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/download-2023-06-14T080210.027.jpeg?resize=310%2C163&ssl=1?v=1686709924)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അടിമാലി: നാലു ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. കൂട്ടുപ്രതിയായ മറ്റൊരു യുവാവ് എക്സസൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കാഞ്ഞിരവേലി കണിശേരി വീട്ടിൽ കെ.എസ്. രാജേഷ് (44) ആണ് അറസ്റ്റിലായത്. നേര്യമംഗലം ഹിന്ദു കോളനി വളവനാട് വീട്ടിൽ നന്ദകുമാർ (40) ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നർക്കോട്ടിക് എൻഫോഴ്സ് മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.കെ. ദിലീപും സംഘവും നേര്യമംഗലം കാഞ്ഞിരവേലി ഭാഗത്തു നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഇരുവർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി രാജേഷിന്റെ വീടിന്റെ പിൻവശത്തുള്ള തൊഴുത്തിൽനിന്നാണ് കോടയും ചാരായവും കണ്ടെടുത്തത്. പ്രതികൾ ചാരായം വാറ്റി വിൽപന നടന്നുന്നതായി ഇടുക്കി എക്സൈസ് ഐബി യിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഇടുക്കി എക്സൈസ് ഐബിയിലെ പ്രിവന്റീവ് ഓഫീസർ കെ.കെ. സുരേഷ്കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എൻ.ജെ. മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമിഗോപി, നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പിടിച്ചെടുത്ത കോട നശിപ്പിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)