Thodupuzha

ദേശീയപാത കുമളി- അടിമാലി എൻഎച്ച് 185 ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 1180 കോടിയുടെ പദ്ധതി

തൊടുപുഴ: ദേശീയപാത കുമളി- അടിമാലി എൻഎച്ച് 185 ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 1180 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

 

എൻഎച്ച്-183 നെയും എൻഎച്ച്-85 നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നു പോകുന്നതുമായ ദേശീയപാത 185-ലാണ് ചെറുതോണി പാലം നിർമിച്ചു കൊണ്ടിരിക്കുന്നത്.

 

കട്ടപ്പന ബൈപാസിന് 32 കോടിയും ചെറുതോണി ബൈപാസിന് 28 കോടിയും ഭൂമിഏറ്റെടുക്കലിന് 160 കോടിയും അടിമാലി മുതൽ 41.5 കിലോമീറ്റർ നവീകരണത്തിന് 470 കോടിയും 41.5 കിലോമീറ്റർ മുതൽ 83.600 കിലോമീറ്റർ വരെ നവീകരണത്തിന് 480 കോടിയും 10 കോടിയുടെ ഇതര നവീകരണപ്രവർത്തനങ്ങൾ ഉൾപ്പെടെ 1180 കോടി അടങ്കൽ തുക കണക്കാക്കി എൻഎച്ച് മൂവാറ്റുപുഴ ഡിവിഷൻ തയാറാക്കിയ പദ്ധതി സംസ്ഥാന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്.

 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി, ദേശീയപാത അഥോറിറ്റി അധികൃതർ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!